Trending

കാമുകനൊപ്പം ചേർന്ന് പേരക്കുട്ടിയെ കൊന്ന കേസിനെ പ്രതി കുഴഞ്ഞുവീണു മരിച്ചു






കൊച്ചി: പിഞ്ചുകുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെളളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ പളളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി.എം സിപ്‌സിയാണ് (50) മരിച്ചത്. മരണത്തില്‍ അസ്വഭാവികതയില്ലെന്നു സെന്‍ട്രല്‍ പോലീസ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന സിപ്‌സി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പളളിമുക്കിലെ ലോഡ്ജിലെത്തിയ ജിപ്‌സി 22 നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റാമോര്‍ട്ടത്തില്‍ ഹൃദയാഘാതമാണു മരണകാരണമെന്നാണു കണ്ടെത്തിയത്. തുടര്‍ന്നു നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

കല്ലൂർ ലോഡ്ജ് മുറിയില്‍ കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് സിപ്‌സിയുടെ മകന്റെ മകളെ ലോഡ്ജ് മുറിയിലെ ബക്കറ്റിലെ വെളളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സിപ്‌സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന്‍ ജോണ്‍ ബിനോയി ഡിക്രൂസാണു കൊലപാതകം നടത്തിയതെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സിപ്‌സിയെ തിരുവനന്തപുരത്തുനിന്നു പിന്നീട് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവ് സജീവിനെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post